Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scam

Kollam

റബര്‍ ഷീറ്റ് കവര്‍ച്ച : മുഖ്യ പ്രതി അറസ്റ്റില്‍

അഞ്ചല്‍ : റബര്‍ ഷീറ്റ് മോഷ്ടിച്ചു കടത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി അറസ്റ്റില്‍. പത്തനംതിട്ട ചിറ്റാര്‍ പടയണിപ്പാറ സ്വദേശി ജയകുമാര്‍ ആണ് പിടിയിലായത്. ചെമ്പകരാമനെല്ലൂരിൽ വീടിന്‍റെ ടെറസില്‍ ഉണക്കാന്‍ ഇട്ടിരുന്ന റബര്‍ ഷീറ്റുകളാണ് മോഷ്ടിച്ചത്. 

രണ്ട് പ്രതികള്‍ മുമ്പ് പിടിയിലായിരുന്നു. രണ്ടുപേര്‍ പിടിയിലായതോടെ ഒളിവില്‍ പോയ ജയകുമാര്‍ മാവേലിക്കരയിലെ ഒരുവീട്ടില്‍ കഴിയുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ഇവിടെയെത്തിയെങ്കിലും തന്ത്രപരമായി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാള്‍ ഓച്ചിറ ക്ഷേത്രത്തിന് സമീപമുള്ളതായി വിവരം ലഭിക്കുകയും ഇവിടെയെത്തി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

കടയ്ക്കല്‍ ഉള്‍പ്പടെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ച കേസുകളിലെ പ്രതിയാണ് ജയകുമാര്‍. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ചല്‍ എസ്എച്ച്ഒ ഹരീഷ്, എസ്ഐ മനോജ് കുമാര്‍, എഎസ്ഐ വിനോദ് കുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍ രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ഓച്ചിറയില്‍ നിന്നും പിടികൂടിയത്. വിലക്കുടി സ്വദേശികളായ ഉദയകുമാര്‍ശിവപ്രസാദ് എന്നിവരെയാണ് കേസില്‍ മുമ്പ് പോലീസ് പിടികൂടിയത്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ബിജെപിയുടെ രാപ്പകൽ സമരം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരെ ബിജെപി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് അവസാനിക്കും. ശനിയാഴ്ച രാവിലെ മുതൽ സെക്രട്ടേറിയറ്റിലേക്കുള്ള മൂന്ന് ഗേറ്റുകളും ബിജെപി പ്രവർത്തകർ ഉപരോധിക്കും.

വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ സമരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ശക്തമായ മഴയത്ത് ശരണംവിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർക്കൊപ്പം രാജീവ് ചന്ദ്രശേഖർ അടക്കമള്ള നേതാക്കൾ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, 30 വര്‍ഷത്തെ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട്അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാപ്പകൽ സമരം.

Kerala

ശബരിമല സ്വർണക്കൊള്ള: അമിത് ഷായ്ക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ശബരിമല ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ അഴിമതിയെക്കുറിച്ച് അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ പറയുന്നു.

ശബരിമല ക്ഷേത്രത്തിന്‍റെ പവിത്രത കാത്തു സൂക്ഷിക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പരാജയപ്പെട്ടു. ഇക്കാര്യം കേരള ഹൈക്കോടതി വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്. ക്രമക്കേടുകൾ അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു.

കേരള പോലീസ് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാലും, ആഭ്യന്തര മന്ത്രി തന്നെ മുഖ്യമന്ത്രിയായതിനാലും കേരള പോലീസ് നടത്തുന്ന അന്വേഷണത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ല.

അതിനാൽ ദേവസ്വം ബോർഡുകളിലും അതിന്‍റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളിലും കഴിഞ്ഞ 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കാൻ ഒരു കേന്ദ്ര ഏജൻസിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News

Up